Sunday, 16 October 2011

"എന്റെ കടിഞ്ഞൂൽ പെണ്ണുകാണൽ" PART - 2


അങ്ങനെ ഇരുളിന്റെ വിരിമാറിൽ പ്രകാശത്തിന്റെ മുത്തുമണികൾ വാരി വിതറികോണ്ട് ഒരു സുപ്രഭാതം കൂടി പിറവിയെടുത്തു. The Great September 5 th. ജീവിതത്തിൽ ആദ്യമായി അമ്മയുടെ നിർബദ്ധബുദ്ധിയില്ലാതെ എന്റെ പല്ലുത്തേപ്പും കുളിയും കഴിഞ്ഞു. എന്റെ ദിനചര്യകളിൽ എന്നും ഒന്നാം സ്ഥാനം കീഴടക്കിയിട്ടുള്ള ഫുഡിങ്ങും കഴിഞ്ഞു.

അങ്ങനെ ഞാനും ഏട്ടനും പിന്നെ എന്റെ ഒരു cousin brother ഉം കൂടി പെണ്ണ്കാണൽ ചടങ്ങിലേക്കുള്ള യാത്ര തുടങ്ങി. കല്യാണപിറ്റേന്ന് മണവാളൻ ചെക്കനേയും കൊണ്ട് പെണ്ണ്കാണാൻ പോകുന്ന ആദ്യത്തെ അനുജൻ ഒരുപക്ഷേ ഞാൻ മാത്രമായിരിക്കും. സംഭവിച്ചതെല്ലാം നല്ലതിന് സംഭവിച്ചുകൊണ്ടിരിക്ക്യുന്നതും നല്ലതിന് ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്ന വിശ്വാസം ഞാൻ അപ്പോഴും ഓർക്കാൻ മറന്നില്ല.

കാരണം “വിശ്വാസം......... അതല്ലേ എല്ലാം.....”

വഴിയരികിൽ ഞങ്ങളേയും കാത്ത് രേഷ്മയുടെ അമ്മാവൻ നിൽക്കുന്നുണ്ടായിരുന്നു. നല്ല ഒന്നാന്തരം കഷണ്ടി ഉള്ള ഒരു അമ്മാവൻ. അദ്ദേഹത്തോട് സംസാരിച്ച് തുടങ്ങിയപ്പോളേ എനിക്ക് മനസിലായി ഇയാളു എനിക്ക് പറ്റിയ company അല്ല എന്ന് (ആൾ ഒരു ബുദ്ധിജീവിയാണ്). വേഗം തന്നെ അദ്ദേഹത്തിന് ഏട്ടനെ വിട്ടുകൊടുത്ത് ഞാൻ തടി തപ്പി. അവർ രണ്ട് പേരും ലോക കാര്യങ്ങൾ പറയാൻ തുടങ്ങി. ഇവന്മാർ ഇത് എവിടേക്കാണ് ഈ പോകുന്നത് എന്ന് ഞാൻ ചിന്തിച്ചു. അമേരിക്കയിലെ financial crisis ഉം ഇന്ത്യയുടെ സാംബത്തിക ഭദ്രതയും ആയിരുന്നു അവരുടെ സംസാര വിഷയം. വെരും 20 മിനിറ്റ് നീളുന്ന പെണ്ണ്കാണൽ ചടങ്ങിൽ വേണമെങ്കിൽ അമേരിക്ക വരെയും പോയിവരാം എന്ന് എനിക്ക് മനസിലായി.

അപ്പോളാണ് രേഷ്മയുടെ അമ്മയുടെ വരവ്. അമ്മ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാനും അതിന് മറുപടിയായി എന്തൊക്കെയോ പറയുന്നുണ്ട്. ഇതെല്ലാം കണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ ഒരു മഹാൻ അവിടെ ഇരിപ്പുണ്ട്. എന്റെ cousin brother സുചിൻ.
അങ്ങനെ അമ്മ ഞങ്ങൾക്ക് കുടിക്കാൻ cool drinks കൊണ്ട് വന്നു. നല്ല വെള്ളം ദാഹം ഉണ്ടായിരുന്ന ഞാ‍ൻ ആർത്തിയോടെ ഗ്ലാസ് എടുത്തതും അമ്മ എന്നെ ഒരു നോട്ടം. ഷാജി കൈലാസിന്റെ പടം പോലെ വെള്ളം കുടിക്കാൻ തുടങ്ങിയ ഞാൻ വെള്ളം കുടി അവസാനിപ്പിച്ചത് അടൂർ ഗോപാലകൃഷ്ണൻ്റെ പടം പോലെയാണ്.

അങ്ങനെ അമ്മ രേഷ്മയെ വിളിച്ചു.

വാതിലിലെ curtain പയ്യെ മാടി ഒതുക്കി കൊണ്ട് അതാ വരുന്നു നമ്മുടെ നായിക. ഒരു റോസ് നിറമുള്ള സാരി വളരെ സുന്ദരമായി ധരിച്ചിരിക്കുന്നു. വന്നപാടെ ചുവരിൽ തട്ടി തെറിച്ച പന്ത് പോലെ ഒറ്റ പൊക്ക്.

ഛെ....ഒന്ന് ശരിക്ക് കാണാൻ പോലും പറ്റിയില്ലല്ലോ എന്ന് ചിന്തിച്ച് തുടങ്ങിയതും ചേട്ടൻ ആഗോളവൽക്കരണവും മണ്ണാങ്കട്ടയും വിട്ട് വിഷയത്തിലേക്ക് വന്നു. ചേട്ടൻ രേഷ്മയെ തിരിച്ച് വിളിച്ചു. എവിടെ പോകുന്നു ഇത്രയും വേഗം എന്നും പറഞ്ഞ് ചേട്ടൻ രേഷ്മയോട് ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.


Welldone ചേട്ടാ Welldone.

ഇനി എവിടെ പെണ്ണ് കാണാൻ പൊകുകയാണെങ്കിലും ചേട്ടനെ മാത്രമേ കൂടെ കൊണ്ട് പോകൂ എന്ന് ഞാൻ തീരുമാനിച്ചു.

നല്ല ഒന്നാന്തരം നാണം കുണുങ്ങിയാണ് നമ്മുടെ നായിക. നായികയുടെ കയ്യിൽ നിന്നും എന്തിനും ഉത്തരം കിട്ടണമെങ്കിൽ രണ്ട് പ്രാവശ്യം ചോദിക്കണം. ഇവൾക്ക് കേൾവി കുറവിന്റെ എന്തെങ്കിലും കുഴപ്പം ഉണ്ടായിരിക്കും അതായിരിക്കും ഇങ്ങനെ എന്ന് ഞാൻ ചിന്തിച്ചു. എന്നാൽ ഇതൊന്ന് ചെക്ക് ചെയ്തിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാൻ തീരുമാനിച്ചു.

അപ്പോഴതാ ചേട്ടന്റെ വക ഒരു dialogue. "ജിത്തേ, നിനക്ക് എന്തെങ്കിലും ചോദിക്കണമെങ്കിൽ ചോദിച്ചോളൂ". എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി എവിടെയാണ് പഠിക്കുന്നത് എന്ന് ചുമ്മാ ചോദിച്ചു ഞാൻ. ഇവൾ ഉത്തരം പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല രണ്ടാമത് ചോദിക്കില്ല എന്ന് തീരുമാനിച്ചു ഞാൻ.
അപ്പോളതാ അവൾ ഏതോ കടിച്ചാൽ പൊട്ടാത്ത ഒരു കോളേജിന്റെ പേരു പറഞ്ഞു. ആ കോളേജിന്റെ പേര് കേട്ടപ്പോൾ ഞാൻ രണ്ടാമത് ചോദിക്കാത്തത് കാരണം ഇവൾ എന്നെ ചീത്ത പറഞ്ഞതാണോ ദൈവമേ എന്ന് വരെ തോന്നിപോയി എനിക്ക്.

അപ്പോളതാ അമ്മയുടെ വക ഒരു dialogue. മോൾക്ക് ചെക്കനോട് എന്തെങ്കിലും ചോദിക്കണമെങ്കിൽ ചോദിച്ചോളൂ. ഇത്രേം നാണം കുണുങ്ങി ആയ ഇവൾ എന്നോട് ഒന്നും ചോദിക്കില്ല എന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു. അതുകോണ്ട് തന്നെ ചോദിക്കെടീ ചോദിക്കെടീ എന്ന മട്ടിൽ ആണ് എന്റെ ഇരിപ്പ്.


ഇവളുടെ ഈ നാണം കണ്ടപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു.അമ്മേ ഇത് ആദ്യത്തെ പെണ്ണ് കാണൽ ആണോ....?

അപ്പോൾ അമ്മ: അല്ല മോനേ ഇതു മൂന്നാമത്തെ ആണ്.

ഹി ഹി ഹി...മൂന്നാമത്തെ പെണ്ണ് കാണലിൽ ഇത്രേം നാണം എങ്കിൽ ആദ്യത്തെ ചെക്കൻ കുറച്ച് ബുദ്ധിമുട്ടിക്കാണും ഇവളുടെ അടുത്ത് എന്ന് തോന്നി പോയ നിമിഷങ്ങൾ ആയിരുന്നു അത്.

B ed ന് പടിക്ക്യുന്ന കുട്ടി ആണ്. ഇവൾ ടീച്ചർ ആയാൽ കുട്ടികളൂടെ നാണം മാറ്റാൻ കുട്ടികളെ വേറെ ട്യൂഷ്യന് വിടേണ്ടി വരുമല്ലോ ഈശ്വരാ എന്നു തോന്നിപോയി എനിക്ക്. കാക്ക കൂട്ടിൽ കല്ലെറിഞ്ഞത് പോലെ കലപിലാ സംസാരിക്ക്യുന്ന എന്റെ കുടുംബത്തിൽ ഇവളുടെ ഈ നാണം ഒക്കെ ഒറ്റ ദിവസം കൊണ്ട് മാറിക്കോളും എന്ന് പരിപ്പൂർണ്ണ വിശ്വാസമായിരുന്നു എനിക്ക്. അതുകോണ്ട് തന്നെ ജാതകം ചേരുകയാണെങ്കിൽ ഇത് തന്നെ മതി എന്ന് ഞാൻ തീരുമാനിച്ചു. എന്ത് തന്നെയായാലും നല്ല കുട്ടി ആണ് രേഷ്മ. അവളുടേ ചേഷ്ട്ടകളിൽ അത് വ്യക്തമായിരുന്നു. പിന്നെ കെട്ടാൻ പോകുന്ന കുട്ടിയെ കുറിച്ച് അനേഷിക്ക്യാൻ ഒരു CBI വിഭാഗം തന്നെ വീട്ടിൽ ready ആയി നിൽ‌പ്പുണ്ട്. അതുകൊണ്ട് ആ കാര്യത്തെ കുറിച്ച് പേടിക്ക്യാൻ ഇല്ല.

അങ്ങനെ അമ്മയോട് ജാതകം നോക്കിച്ചോളൂ എന്നും പറഞ്ഞ് ഞങ്ങൾ യാത്ര തിരിച്ചു.

Friday, 14 October 2011

"എന്റെ കടിഞ്ഞൂൽ പെണ്ണുകാണൽ” PART - 1



 തൃശ്ശൂർ എന്ന ഒരു കൊച്ച് ജില്ല. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു ഈ മഹാനഗരം. ഞാൻ ജനിച്ചതിന് ശേഷം ഇത് സംസകാരിക നഗരം എന്നും അറിയപ്പെടുന്നുണ്ട് (അത് എൻ്റെ കുറ്റം അല്ലാ ട്ടോ). സുന്ദരികൾക്ക് അവിടെ ഒരു ക്ഷാമവുമില്ല. സുന്ദരൻ ആയി ഞാൻ മാത്രമേ ഉള്ളൂ……
അതിന്റെ അഹങ്കാരം ഒന്നും എനിക്കില്ല ട്ടോ....

അന്ന് സെപ്റ്റംബർ 1,

വീട്ടിൽ ഏട്ടന്റെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ പൊടിപൊടിക്കുന്നു.



അമ്മ മുറ്റമടിക്കുന്നു അനുജൻ വീട് മോടി പിടിപ്പിക്കുന്നു അച്ഛൻ എല്ലാത്തിനും ചുക്കാൻ പിടിക്കുന്നു അങ്ങിനെ പോകുന്നു ഒരുക്കങ്ങൾ. വീട്ടിൽ ഒരു ദേവി കയറിവരാൻ പോകുന്ന സന്തോഷത്തിലും തയ്യാറെടുപ്പിലും ആണ് എല്ലാവരും.ഞാൻ മാത്രം എന്തോ നഷ്ടപെട്ട ആരെയോ പോലെ ഇരിക്കുന്നു (കാരണം 2 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം ആകെ എനിക്ക് കിട്ടിയിരിക്ക്യുന്ന അവധിക്കാലം വെറും 15 ദിവസം ആണ്).

എന്റെ മനസ് എപ്പോളും എളൂപ്പം മനസിലാക്കാറുള്ളത് എന്നും അമ്മ തന്നെയാണ്.അവധിക്കാലം കുറഞ്ഞതോർത്ത് വിഷമിച്ചിരിക്കുന്ന എന്നെ നോക്കി അമ്മ അച്ചനോട് : ഇനി ജിത്ത് മോന് ഒരു പെണ്ണിനെ കണ്ട്പിടിക്കണം.

“മോനേ...മനസിൽ ഒരു ലഡു പൊട്ടി”

ആ ഒരൊറ്റ വാചകം മനസിലെ മുഴുവൻ സങ്കടങ്ങളും മായ്ച്ചുകളഞ്ഞു. പിന്നെ അമ്മയുടെ വാലും തൂങ്ങി ആയി എന്റെ നടപ്പും ഇരിപ്പും എല്ലാം.

അപ്പോളതാ ചെട്ടന്റെ വക ഒരു dialogue . രേഷ്മ എന്ന പെൺകുട്ടിയുടെ അമ്മ വിളിച്ചിരുന്നു. സെപ്റ്റംബർ 5 ന് അവൾ വീട്ടിൽ ഉണ്ടാകും, അന്ന് ഇവനോട് പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.

 “മോനേ...മനസിൽ വീണ്ടും ഒരു ലഡു പൊട്ടി”

അപ്പോൾ അമ്മ : അതെങ്ങനെ പറ്റും. സെപ്റ്റംബർ 4 ന് ആണ് ഏട്ടന്റെ കല്യാണം. കല്യാണത്തിന്റെ അടുത്ത ദിവസം തന്നെ പെണ്ണ്കാണാൻ പോകാൻ ബുദ്ധിമുട്ടാകും. നീ അവരെ വിളിച്ച് വേറെ ഒരു ദിവസം പറയാൻ പറ.
“അമ്മയെ ഒറ്റ ഇടി വച്ച് കൊടുത്തു ഞാൻ”

അപ്പോൾ ഏട്ടൻ : നല്ല ഭംഗി ഉള്ള കുട്ടി ആണ് അമ്മെ. ( അപ്പോൾ തന്നെ നൂറേനൂറ് സ്പീടിൽ ഞാൻ കണ്ണാടിയുടെ മുന്നിലേക്കോടി. ശരിക്കൊന്ന് സൂക്ഷിച്ച് നൊക്കിയതിന് ശേഷം അതേ സ്പീടിൽ തിരിച്ച് വന്ന് പഴയ സ്ഥാനത്ത് തന്നെ നിന്നു. എന്താടാ എനിക്ക് ഭംഗിക്ക് ഒരു കുറവ് എന്ന മട്ടിൽ ഞാൻ അവനെ തുറിച്ച് നോക്കി കോണ്ട് നിന്നു). കുട്ടി  B ed ന് പടിക്കുന്നു. ഒരു വർഷം കൂടി കഴിഞ്ഞാൽ എവിടെയെങ്കിലും ടീച്ചർ ആയി ജോലി കിട്ടും. ഒന്നുമില്ലെങ്കിലും ഇവന്റെ പിള്ളേരെ tution ന് വിടണ്ടല്ലോ. അവൾ പടിപ്പിച്ചോളും. ( ഞാൻ പടിപ്പിച്ചാൽ എന്താടാ മോശം എന്നും ചിന്തിച്ചുംകോണ്ട് ഞാൻ അവനെ ഒന്നൂടെ തുറിച്ച് നോക്കി. പാവം അവന് കാര്യം മനസിലായില്ല... മനസിലാകാതിരുന്നത് എന്റെ ഭാഗ്യം.)

ഇവന് ആകെ 15 ദിവസം അല്ലേ അവധി ഉള്ളൂ, അതിൽ 5 ദിവസം ഇപ്പോൾ തന്നെ കഴിഞ്ഞു. പിന്നെ സെപ്റ്റംബർ 5 കഴിഞ്ഞാൽ ആ കുട്ടിയും വീട്ടിൽ ഉണ്ടാകില്ല. എന്തായാലും അന്ന് തന്നെ ചെല്ലാം എന്ന് വാക്ക് കോടുക്കാം എന്ന് പറഞ്ഞ് ചേട്ടൻ രേഷ്മയുടെ അമ്മയെ വിളിച്ച് സെപ്റ്റംബർ 5 ന് തന്നെ പെണ്ണ്കാണാൻ ചെല്ലാം എന്ന് വാക്ക് കൊടുത്തു.





അങ്ങനെ സെപ്റ്റംബർ 4 വന്നെത്തി. അന്നാണ് ഏട്ടന്റെ കല്യാണം. 27 വയസ്സിനുള്ളിൽ ഒരുപാട് കല്യാണങ്ങൾ ഞാൻ കൂടിയിട്ടുണ്ട്.ഒരു ഭക്ഷണപ്രിയൻ ആയിരുന്ന ഞാൻ ഭക്ഷണപുരയും സദ്യവട്ടങ്ങൾ ഒരുക്കുന്ന സ്ഥലവുമല്ലാതെ വേറൊന്നും കണ്ടിട്ടില്ല ഇന്നേവരെ. അതുകോണ്ട് ചേട്ടന്റെ കല്യാണം എന്തായാലും കണ്ട് പഠിക്കണം.

അതുകൊണ്ട് എന്തൊക്കെയാണ് ചെയ്യുന്നത് എന്നറിയാൻ അതിരാവിലെ മുതൽ ചേട്ടന്റെ വാലും തൂങ്ങി നടപ്പാണ് ഞാൻ. അതിനിടയിൽ അമ്മയുടെ വക ഒരു വിളി. ജിത്ത് മോനേ വന്ന് ചായ കുടിച്ചേ വേഗം. എന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു. ഞാൻ ചേട്ടന്റെ കൂടെ ഇരുന്നോളാം. കേട്ടുനിന്ന ബന്ധുക്കൾ സഹോദരസ്നേഹത്തെ കുറിച്ച് വാഴ്ത്തിപാടുന്നത് പതിയെ എനിക്ക് കേൾക്കാമായിരുന്നു. എന്ത് ഭൂകംബം വന്നാലും ഇന്നു ഞാൻ ഇവന്റെ പിറകിൽ നിന്നും മാറില്ല എന്ന മട്ടിൽ ഞാനും.



അങ്ങനെ ഞങ്ങൾ എല്ലാവരും അംബലത്തിൽ എത്തി (താലികെട്ട് അംബലത്തിൽ ആണ്). അവിടെ ആണെങ്കിൽ അന്ന് 3 കല്യാണം ഉണ്ട്. ഏട്ടൻ അവസാനം ആണ് താലി കെട്ടുന്നത് എങ്കിൽ ബാക്കി 2 കല്യാണം കൂടി കാണാം എന്ന സന്തോഷത്തിൽ ആണ് എന്റെ നിൽ‌പ്പ്.
 പക്ഷേ ഏട്ടന് 2nd chance കിട്ടി. ഞാൻ ചേട്ടന്റെ മുഖഭാവത്തിലും ചേഷ്ടകളിലും മാത്രം ആണ് concentrate ചെയ്യുന്നത്. എല്ലാവരെയും നോക്കി ഒരു കുഞ്ഞ് നാണത്തോടെ പുഞ്ചിരിച്ചും കൊണ്ട് നിൽ‌പ്പാണ് അവൻ. കണ്ടപ്പോൾ സങ്കടം തോന്നി എനിക്ക് (കാരണം എവിടെ നോക്കിയാലും ആളുകൾ അവനെ തന്നെ ആണ് നോക്കുന്നത്.കാരണം അവനാണ് അന്നത്തെ നടൻ)

അങ്ങനെ ആ ശുഭമുഹൂർത്തമെത്തി. തിരുമേനിക്കൊപ്പം മന്ത്രങ്ങൾ ഏറ്റ്ചോല്ലികൊണ്ട് അവർ വിവാഹിതരായി. മഞ്ഞ ചരടിനുള്ളിൽ ആ മംഗല്യവും അങ്ങനെ പൊന്നിൻ ചിറകണിഞ്ഞു.



അടുത്ത ദ്രുശ്യം തികച്ചും ചിന്തിപ്പിക്കുന്നതും സന്തോഷാശ്രുക്കളാൽ സങ്കടപ്പെടുത്തുന്നതുമായിരുന്നു.

വധുവിന്റെ അച്ചൻ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി വധുവിനെ വരന് കൈപിടിച്ചേൽ‌പ്പിക്കുന്ന ദൃശ്യം. തികഞ്ഞ പ്രാർത്തനയുടേയും വേദനയുടെയും പകർപ്പ് ആ ആച്ഛൻ്റെ മുഖത്ത് വളരെ സ്പഷ്ടമായി കാണാമാ‍യിരുന്നു. ഇത്രനാളും തന്റെതെന്ന് മാത്രം വിശ്വസിച്ചിരുന്ന മകൾക്ക് ഇന്ന് മറ്റൊരു അവകാശി കൂടി വന്നിരിക്കുന്നു. 24 വർഷം ഒരു നിധി പോലെ കൊണ്ടുനടന്നിരുന്ന മകൾക്ക് ഇപ്പോൾ തന്നേക്കാൾ കൂടുതൽ അവകാശം ഈ പുതിയ അവകാശിക്കാണ്. ഇത് പ്രക്രുതി നിയമമാണ്. ഊർജ്ജസ്വലമായ ഒരു പുത്തൻ തലമുറയുടെ ഉല്പത്തിക്ക് ഇത് അനുസരിച്ചേ പറ്റൂ. പ്രകൃതിയിലെ ഒരു ശ്രേഷ്ട ശിഷ്യനെപോലെ ആ അച്ഛനും ഈ പ്രകൃതി നിയമത്തെ വരവേൽക്കുന്നുണ്ടായിരുന്നു.


വധുവരന്മാർക്ക് നടുവിൽ പ്രാർത്ഥനയോടെ നിൽക്കുന്ന ആ അച്ഛനെ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകളും നനഞ്ഞുപോയി.

അങ്ങനെ സമയം 6:30 നോട് അടുക്കുന്നു. ഇരുട്ടിന്റെ സുഗന്ദം പകലിന്റെ വിരിമാറിൽ ചാർത്താ‍ൻ തുടങ്ങിയിരിക്കുന്നു. Reception ഉം കഴിഞ്ഞ് വധുവരന്മാർ ഞങ്ങളോട് യാത്ര പറഞ്ഞ് വധൂഗ്രുഹത്തിലെക്ക് പോകാൻ ഒരുങ്ങുകയാണ്. ഞാനും ഓടിചെന്ന് ഒരു ഷേയ്ക്ക് ഹാന്റ് കൊടുത്തു അവന്. നാളത്തെ കാര്യം മറക്കണ്ട എന്ന കാര്യം ഓർമ്മിപ്പിക്കാൻ ഞാൻ മറന്നില്ല (ഞാൻ ആരാ മോൻ, ഈ എന്നെകോണ്ട് തോറ്റു ഞാൻ).




ഇനിയാണ് നമ്മൾ വിഷയത്തിലെക്ക് കടക്കാൻ പോകുന്നത്. അതിന് മുൻപ് ഒരു കുഞ്ഞ് ഇടവേള.

(തുടരും...........)

Thursday, 13 October 2011

പ്രണയവിരഹം ( ഒരു കൊച്ച് കവിത ) (നഷ്ടപ്പെട്ടേക്കാം എങ്കിലും പ്രണയിക്ക്യാതിരിക്ക്യരുത്)



വിടപറഞ്ഞെങ്ങുപോയി നീയെൻ പ്രിയേ..!
ക്രൂരമാം ചട്ടങ്ങളകറ്റിയോ നമ്മളെ..!


ആദ്യമായ് എന്നുള്ളിൽ തോന്നിയൊരിഷ്ടമേ!
അറിയാതെ പോയതെന്തേ നീ ഞങ്ങളെ!


എങ്കിലുമിന്നുമേ കൊതിക്ക്യയാണെൻ മനം,
ആ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങീടുവാൻ.


മഴയുള്ള സന്ദ്യയിൽ മദുരമാം ഓർമ്മയായ്,
ഇന്നുമെൻ ഉള്ളിൽ കളിക്ക്യുന്നു നിൻ കുസ്രുതികൾ.


കാറ്റിന്റെ വഴികളിൽ വിടരുന്ന പരിമളം പോലെ,
ഇന്നുമെൻ കരളിൽ വിരിയുന്നു നിൻ മണം.


ഇനിയൊരു ജന്മമുണ്ടെങ്കിൽ ആ തിരുമണം,
സ്വന്തമാക്കീടുമീ ഞാൻ നിശ്ചയം (horoscope match must)


“ആദ്യ ജോലിയിലേക്കുള്ള കാൽ വെപ്പും ഒത്തിരി ഒർമ്മകളും” PART-1



ഡിപ്ലോമ എന്ന മഹാസാഗരം നീന്തികടന്നതിന്റെ ആനന്ദനിർവ്വുർതിയിൽ ചാഞ്ചാടി നടക്കുന്ന കാലം.(സത്യം പറഞ്ഞാൽ ശ്വാസം മുട്ടി മുങ്ങി താന്ന് ഒരു കണക്കിനു കര പറ്റിയതാണ്). ആദ്യമായി വീട്ടുകാർക്കെല്ലാം എന്റെ നാമദേയത്തിൽ ലഡു വാങ്ങി കൊടുക്കാൻ കിട്ടിയ ഒരവസരം.ഈ അവസരം പാഴാക്കിയാ‍ൽ ഇനി ജന്മത്ത് ലഡു വാങ്ങി കൊടുക്കാൻ പറ്റില്ല. അതു കൊണ്ട് തന്നെ അച്ഛൻ, അമ്മ, അമ്മൂമ്മ, അമ്മാവൻ എന്നിവരുടെ കയ്യിൽ നിന്നെല്ലാം പണം സംഭരിച്ച് അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയ പണത്തിന് മാത്രം ലഡു വാങ്ങി കൊടുത്തു. (ബാക്കി ഉള്ളത് ഞാനും കൂട്ടുകാരും ചേർന്ന് അടിചു പൊളിച്ചു). മാർക്ക് അറിഞ്ഞപ്പോൾ വീട്ടുക്കാരെല്ലം ഒന്നു ഞെട്ടിപോയി.പന്തും കളിച്ച് ക്ലാസ്സിലും കയറാതെ മെഡുക്ക്യൽ സർട്ടിഫിക്കറ്റ് കാണിച്ച് പരീക്ഷ എഴുതിയ ഇവൻ ടിസ്റ്റിങ്ങ്ഷനടുത്ത് മാർക്കോടെ പാസായിരിക്ക്യുന്നു (സത്യം പറഞ്ഞാൽ ഞാനും ഞെട്ടിപോയി.)



അന്നാലും ഈ മാർക്ക് ഞാൻ പ്രതീക്ഷിചിരുന്നു എന്ന മട്ടിൽ ആയി എന്റെ നടപ്പും ഇരിപ്പും ഭാവവും എല്ലാം…….



RESULT വന്നതിന്റെ ചൂട് കെട്ടടങ്ങിയപ്പോൾ.. ഇനിയെന്ത്…….? വീട്ടുക്കാർക്കിടയിൽ അതൊരു ചോദ്യചിഹ്നമായി കിടക്കാൻ തുടങ്ങി. പക്ഷെ ഞാൻ എന്റെ ദിനചര്യകളിൽ പരിപൂർണ്ണ ശക്തനായി തുടർന്നു കൊണ്ടിരുന്നു (പന്തുകളിയും നീന്തലും വായ്നോട്ടവും യാതൊരു മുടക്കവും വരുത്താതെയുള്ള ഫുഡിങ്ങും, അങ്ങിനെ അങ്ങിനെ ഞാൻ എന്റെ ജോലികളിൽ വളരെ busy ആയിരുന്നു.അങ്ങനെ അമ്മവീട്ടിലെ സുഖകരമായ ജീവിതം.






അച്ഛന് ഒരിക്ക്യലും പിടികൊടുക്കാത്ത എന്നെ അച്ഛൻ ഒരിക്ക്യൽ വീട്ടിൽ വിളിപ്പിച്ചു.അങ്ങനെ ഗ്രൌണ്ടിനോടും പുഴയോടും യാത്ര പറഞ്ഞ് ഞാൻ എന്റെ വീട്ടിലെക്ക് യാത്രയാകാൻ തുടങ്ങി (വായ്നോട്ടവും ഭക്ഷണവും എവിടെയായിരുന്നാലും ഞാൻ ഒരു മുടക്കവും വരുത്താറുണ്ടായിരുന്നുല്ല, അതുകൊണ്ട് തന്നെ അവരുടെ മുന്നിൽ ഒരു വിടപറയലിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല). മനസില്ലാ മനസോടെ യാത്ര പറഞ്ഞു തിരിഞ്ഞതും, അതാ ഗ്രൌണ്ടിന്റെ നൊംബരങ്ങൾ ഒരു പാട്ടിലൂ‍ടെ ഒഴുകി വരുന്നത് പോലെ തോന്നി എനിക്ക്.

“ മംഗളം നേരുന്നു ഞാൻ…………

  മനസ്വിനി…….മംഗളം നേരുന്നു ഞാൻ…….  

  അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ,

  പിരിഞ്ഞു പൊയ് നീ എങ്കിലും എന്നും………

  മംഗളം നേരുന്നു ഞാൻ………….”

പിന്നീടുള്ള കുറച്ച് നിമിഷങ്ങൽ ഞങ്ങൾ അറിയാ‍തെ കൊച്ചുമുതലാളിയും കറുത്തമ്മയും ആയി മാറി.





കരഞ്ഞ് കരഞ്ഞ് തളർന്ന് വീട്ടിൽ എത്തിയ ഞാൻ അമ്മ ഉണ്ടാക്കി വച്ചിരിക്ക്യുന്ന പലഹാരങ്ങൽ കണ്ടപ്പോൾ  ഗ്രൌണ്ടിനെയെല്ലാം മറന്നു.അങ്ങനെ അതാ ഒരു രണ്ടാം ജന്മം പോലെ,  ഞാൻ എന്ന സംഭവത്തെ ലൊകത്തിന് സംഭാവന ചെയ്യാൻ ഭാഗ്യം ലഭിച്ച കൊനിക്കര എന്ന സുന്ദരഗ്രാമത്തിൽ വീണ്ടും ഒരു കാൽവെപ്പ്. ഞാനും വീട്ടുക്കാരും വിശേഷങ്ങൽ പങ്കുവെയ്ക്ക്യാൻ തുടങ്ങി.വിശേഷങ്ങൽക്കിടയിൽ, ത്രുശ്ശുർ പൂരത്തിന് ഓലപടക്കങ്ങൾക്കിടയിൽ പൊട്ടുന്ന ഗുണ്ട്പോലെ അതാ അച്ഛന്റെ ഒരു ചോദ്യം. “  മാഷേ,  ഇനി എന്താ പരിപാടി..? ”. ആ ചോദ്യം വേറെ ആരൊടുമല്ല, എന്നോട് തന്നെയാണെന്നെനിക്ക്യു മനസ്സിലായി.അപ്പോൾ അതാ വരുന്നു പിന്നലെ ഒന്നു കൂടി. “ B-TECH ന് ഒരു application കൊടുത്തിടാമായിരുന്നില്ലെ……” ദൈവമേ……മുജന്മത്തിലെ ശത്രു ആണ് ഈ ജന്മത്തിൽ മകനായി പിറക്കുക എന്ന ഒരു പഴംഞ്ചൊല്ല് ഉണ്ട്. ഇതേതൊ വലിയ ശത്രു തന്നെ. എന്നെ ടിപ്ലോമ വരെ ശിക്ഷിച്ചതൊന്നും പോരാ.. ഇനി വിട്ടുകൊടുത്തുകൂടാഇതിൽ നിന്നും രക്ഷപെടാൻ എന്തെങ്കിലും ഒരു വഴി കണ്ടെത്തിയേ പറ്റൂ.



അങ്ങനെ ഞാൻ മുടിഞ്ഞ ആലോചന തുടങ്ങി. ഒരു എത്തും പിടിയും കിട്ടുന്നില്ല. എന്തെങ്കിലും പോംവഴി കണ്ടുപിടിച്ചേ പറ്റൂ. അല്ലേൽ എന്നെ B-TECH ന് വിടും. വെറുതെ എന്റെ 3 വർഷം വേസ്റ്റ് ആകും.സിനിമയിൽ കാണുന്നതു പോലെ ഒരു സിഗററ്റൊക്കെ വലിച്ച് ആലോചനയിൽ മുഴുകിയാലോ എന്ന ഒരു ചിന്ത ഉണ്ടാകാതിരുന്നില്ല. വഴിയോരത്ത്  ഒറ്റക്ക് കിടക്കാൻ പേടിയുള്ളത് കൊണ്ട് ഞാൻ ആ ആലൊചന വേണ്ടാന്നു വച്ചു (ഒരു ദു:ശീലവുമ്മില്ലാത്ത എന്റെ കുടുംബത്തിൽ ഞാൻ ഇങ്ങനെ എന്തെങ്കിലും ചെയ്താൽ അന്നു പുറത്താ ഞാൻ വീട്ടിൽ നിന്നും).

അങ്ങനെ ഊണിലും ഉറക്കത്തിലും ഒരേ ഒരു ചിന്ത. ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ ഞാൻ ടിപ്ലോമക്ക് 1ST RANK വാങ്ങിയേനെ എന്ന് വരെ തോന്നിപോയി എനിക്ക്.



ഏത് നാട്ടിൽ ചെന്നാലും ഞാൻ കുറേ കൂതറകളെ കൂട്ടുക്കാർ എന്ന സ്ഥാനം കൊടുത്ത് കൂടെ കൂട്ടുമായിരുന്നു. ഇവിടേയും ഉണ്ട് നല്ല ഒന്നാന്തരം കൂതറകൾ എനിക്ക് കൂട്ടായിട്ട്.



അവന്മാരോട് ഒരു idea പറഞ്ഞ് തരാൻ പറഞ്ഞാലോ? ഈ വക കാര്യങ്ങൾക്ക് അവന്മാർ കഴിഞ്ഞിട്ടേ വേറെ ആളുകൾ ഉള്ളൂ. അവന്മാരെ വിളിക്ക്യാൻ ഫോണിൽ കൈ വച്ചതും, ഷോക്ക് അടിചത് പോലെ ഞാൻ കൈ വലിച്ചുമാറ്റി. കൂട്ടുക്കാർ ആണെങ്കിലും കൂതറകൾ പാരവെപ്പിന്റെ ഉസ്താത്കൾ ആണ്. അവന്മാരോട്  പറഞ്ഞാൽ പിറ്റേ ദിവസം തന്നെ അത് അമ്മ അറിയും. വെറുതെ വേണ്ട വെളുക്കാൻ തേച്ചത് പാണ്ടാവും. സ്വയം ചിന്തിച്ച് എന്തെങ്കിലും കണ്ടുപിടിക്ക്യുന്നതാണ് നല്ലത്. അവസാനം അതാ നീലകുറിഞ്ഞി (വർഷത്തിൽ ഒരിക്കൽ മാത്രം വിരിയുന്ന പൂവ്) പൂത്തപോലെ ഒരു idea എന്നിൽ ഉരുൾപൊട്ടി.



" ജോലിയോടു കൂടിയുള്ള പഠനം ". ആദ്യം ഒരു ജോലി തേടിയിട്ട് correspondence ആയി engineering ചെയ്യാം എന്ന് ചുമ്മാ തട്ടിവിട്ട് അച്ഛനെയും അമ്മയേയും പറ്റിക്ക്യാം. ഹി..ഹി...ഹി. ഈ idea വച്ച് ഞാൻ ഒരു കലക്ക് കലക്കും.

ശോ…….എന്നെ സമ്മതിക്ക്യണം..എന്നെ മാത്രം.


( തുടരും…………..)