Friday, 5 April 2013

പ്രവാസം ( ഒരു കൊച്ച് കവിത )




അക്കരെപ്പറ്റുവാനാഗ്രഹിക്ക്യുബോളും.
അറിഞ്ഞിരുന്നില്ല ജീവിതം ഏകാന്തമായിടും
……

സ്വർഗ്ഗമാം ഭൂമി വിട്ടെറിഞ്ഞിങ്ങു വന്നു നീ
.
ജീവിക്ക്യയാണോ പ്രവാസിയായ് ത്യാഗിയായ്


 ബന്ധങ്ങളാണ് ജീവിത സൌഭാഗ്യം നിശ്ചയം
..
ബന്ധങ്ങളാണീ പാരിൽ സർവ്വസൌഭാഗ്യം ഓർക്ക നീ
……

 പാരിലെ ജീവിതം പണത്തിനാൽ അളക്കുവോൻ
.
ശടിക്ക്യയാണീ മനം ഏറെ സംബാദിക്ക്യുവാൻ
 

തിരികെ നീ കോണ്ടുപോവാൻ കഴിയാത്തിടത്തോളം..
എന്തിന് കൊതിക്ക്യുന്നു മാനുഷാ നീ ഇത്രയും
.. 

എങ്കിലും സന്ധ്യേ
.( A shanavas dialogue)

കടലിലകപ്പെട്ട കുട്ടിയെ പോലെ ഞാൻ
.
തുടരുന്നു ഈ യാത്ര എന്തിനെന്നറിയാതെ
..

by
നിങ്ങളുടെ സ്വന്തം ജിത്തു
.


Friday, 15 February 2013

“ മഴ ” ……പ്രപഞ്ച സംഗീതത്തിലെ ആദിതാളം.


“മഴ……പ്രപഞ്ച സംഗീതത്തിലെ ആദിതാളം”
“രാപ്പകലുകളിൽ ഇലകളെ നൃത്തം വയ്പ്പിച്ചും കൊണ്ട് വിരുന്നിനു വന്നവൾ”
            

മഴയെ കുറിച്ചോർക്കുംബോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഈ വരികൾ എന്നും എനിക്ക് ഏറെ പ്രിയ്യപ്പെട്ടതാണ്. മഴ ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കുന്നു. BLOG എഴുതി തുടങ്ങിയ കാലം മുതൽ മനസ്സിന്റെ ആഗ്രഹം ആയിരുന്നു മഴയെ കുറിച്ചെഴുതണം എന്നത്, അതെ കൈ കഴക്കുവോളം എനിക്ക് മഴയെ കുറിച്ച് എഴുതണം.



മഴ എനിക്കെന്നും  എന്റെ പ്രണയമായിരുന്നു…….
പറയാത്ത മൊഴികളിൽ ഞാൻ ആ പ്രണയത്തെ അറിഞ്ഞിരുന്നു എന്ന് പറഞ്ഞാൽ, അതാണു സത്യം.


ഋതുഭേതങ്ങളിൽ വന്നണഞ്ഞ് ഒരു മിന്നലിന്റെ വെളിച്ചത്തിൽ ഒരു ഇടിമുഴക്കത്തിന്റെ നടുക്കത്തിൽ നീ എന്നെ തഴുകി നീങ്ങിയപ്പോൾ ഞാൻ പറയാതെ അറിഞ്ഞ പ്രണയം. വരണ്ടുണങ്ങിയ എന്റെ മനസ്സിലേക്ക് ഒരു ആലിപ്പഴം പോലെ നീ പെയ്തിറങ്ങിയപ്പോൾ ഞാൻ പറയാതെ  അറിഞ്ഞ പ്രണയം. 

മഴ എന്നിൽ അപകടങ്ങൾ ഒന്നും ഉണ്ടാക്കാത്തതായിരിക്കാം എന്നിലെ മഴയൊടുള്ള പ്രണയം പോലും.


കുഞ്ഞുനാളിൽ മഴയുടെ വിരിമാറിലൂടെ കൈ നീട്ടി നിൽക്കുംബോൾ ഇത് ഞാൻ നിനക്കുവേണ്ടി മാത്രം പെയ്യുന്നതാണ് എന്ന് എന്റെ കാതുകളിൽ ചുടുനിശ്വാസത്തിലൂടെ അവൾ പറയുന്നതായി എനിക്ക് തോന്നുമായിരുന്നു. അതെ, മഴയുടെ വിരിമാറിലൂടെ കൈ നീട്ടി നിൽക്കുന്ന കുഞ്ഞിന്റെ കൌതുകം അവൾ അറിയുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒരോ മഴതുള്ളിയും എന്നോട് പറയുന്നുണ്ടായിരുന്നതും അവളുടെ പ്രണയത്തെ കുറിച്ചായിരുന്നു.


ഞാൻ നീട്ടിയ കൈകളും അവളെ മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ. എന്റെ കണ്ണിലെ കൌതുകം കണ്ട് കൊണ്ട് അവളും താളത്തിനൊത്ത് പെയ്തിറങ്ങി. ഇന്നും ഒരു വിളിപാടകലെ അവൾ എനിക്കുവേണ്ടി  മാത്രം പെയ്യാൻ കൊതിച്ച് നിൽക്കുകയാണ്. ഇന്ന് അത് എനിക്ക് പറയുന്ന മൊഴികൾ ആയി മാറ്റപ്പെട്ടിരിക്കുന്നു.


അതെ അവൾ എനിക്ക് വേണ്ടി മാത്രം ഊഞ്ഞാൽ കെട്ടിയ മഴതുള്ളികൾ. കണ്ടുവെച്ച സ്വപ്നങ്ങൾ എല്ലാം ചേർത്ത് ഇന്ന് മഴയായ് പെയ്തുകൊണ്ടിരിക്കുന്നു. മനസ്സിൽ കുളിരും ഹൃദയത്തിൽ  പ്രണയവും സിരകളിൽ ജീവനും നിറച്ച് ഇന്ന് എനിക്കരികിലെപ്പോഴും.  ചേർന്നിരുന്നു നനയാൻ കൂടെ ഒത്തിരി മഴക്കാലങ്ങളും


മഴക്കാലത്ത്  ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്നതിൻറെ ഒരു സു:ഖം, അതൊന്ന് വേറെ തന്നെ. അത് അനുഭവിച്ച് തന്നെ അറിയണം. ഇന്നതിന് ഇരട്ടി മധുരമാണ്. കാരണം പ്രപഞ്ച സ്രുഷ്ടി എനിക്ക് നൽകിയ സൗഭാഗ്യവും കൂടെ കൂട്ടിനുണ്ട്.



മഴക്കാല സന്ധ്യകളിൽ ഞങ്ങൽ ഒരുമിച്ച് കേട്ടിരുന്ന തവളകളുടെ മഴപ്പാട്ടിന്റെ മാധുര്യം കാതുകളിൽ ഇപ്പോളും ഓടിക്കളിക്കുന്നു.



ആ പാട്ടിന് പിറകെ വരാനിരിക്കുന്ന അമൃത വർഷത്തിനായി ഞങ്ങൾ ക്ഷമയോടെ കാത്തിരിക്കുമായിരുന്നു. 


കാത്തിരിപ്പിനൊടുവിൽ അവൾ വന്നണയുംബോൾ ഉയർന്ന് പൊങ്ങുന്ന പുതുമണ്ണിന്റെ ഗന്ധം ആർത്തിയോടെ ശ്വസിക്കാൻ ഞങ്ങൾ മത്സരിച്ചിരുന്നതും എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ. 


അവസാനം ആ സുഗന്ധത്തിൽ ഭൂമി തൻ തംബുരുവിൽ ശ്രുതി മീട്ടി അവൾ പോയ്മറഞ്ഞപ്പോൾ ഞങ്ങളിലുണ്ടായ ശ്യൂന്യത.


 ശ്യൂന്യതകൾക്കുമപ്പുറം ഋതുഭേതങ്ങളിൽ അവൾ വീണ്ടും വന്നണയും എന്ന പ്രതീക്ഷയിൽ അവൾക്കുവേണ്ടി സൂക്ഷിച്ചു വച്ച പ്രണയവുമായി വീണ്ടും ഒരു കാത്തിരിപ്പ്.



  

“കുടകൾ”. വർണ്ണശഭലമായ കുടകൾ മഴക്കെന്നും ഒരു അലങ്കാരം ആണ്. ചേബിലയിലും വാഴയിലയിലും തുടങ്ങി കുടയിലെത്തി നിൽക്കുന്ന പാരബര്യം. 


മഴയുടെ സൗന്ദര്യം അതിന്റെ പൂർണ്ണതയിൽ എത്തുന്നത് വർണ്ണശഭലമായ കുടകൾ നിരത്തിലിറങ്ങുംബോൾ ആണ് എന്ന് ഒരു പണ്ഡിതൻ (ബിജുമോൻ) ഒരിക്കൽ പറയുന്നതു ശ്രദ്ധയിൽ‌പ്പെട്ടു. എന്നിലെ ആസ്വാദകനെ ഉണർത്താൻ പണ്ഡിതന്റെ (ബിജുമോൻ) ആ വാചകങ്ങൾ ധാരാളമായിരുന്നു.


തികച്ചും വ്യത്യസ്തവും എന്നാൽ ഒത്തിരി ആകർഷകവും ആയ കുടകളെ തേടി ഞാൻ യാത്ര തുടങ്ങി. ഒടുവിൽ മനസ്സിനിഷ്ടം തോന്നിയ കുടയിൽ ആധുനികതയുടെ സങ്കീർണ്ണതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നത് എന്നെ ഒത്തിരി സന്തോഷിപ്പിച്ചു.


ഒരു കുട കയ്യിലുണ്ടെങ്കിൽ ഏതു മഴയത്തും ഇറങ്ങി നടക്കാൻ മനസും ശരീരവും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന കാലം.









(തുടരും)







Monday, 4 February 2013

“ മാവേലിക്ക്യൊരു കത്ത് ” (മാവേലിക്ക് കത്തെഴുതൽ മത്സരം രണ്ടാം സമ്മാനം from നേതാജി വായനശാല)


പ്രിയപ്പെട്ട മാവേലിക്ക്,
                                   പൊന്നിൻചിങ്ങമാസത്തിലെ തിരുവോണനാളിൽ അങ്ങയുടെ വരവും കാത്ത് ഇരിക്ക്യുകയാണ് ഞങ്ങൾ.

“മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പോലെ
ആമോദത്തോടെ വസിക്ക്യും കാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം”

എല്ലാ വർഷവും പൊന്നിൻ ചിങ്ങമാസത്തിൽ സ്വന്തം പ്രജകളെ കാണാൻ അങ്ങ് വന്നുചേരുംബോൾ കാതുകളിലേക്ക് ഓടിയെത്തുന്ന ഈ വരികൾ കേൾക്കുംബോൾ ദേവന്മാർ പോലും അസൂയപെട്ടിരുന്ന അങ്ങയുടെആ ഭരണകാലഘട്ടത്തിൽ ഒരു ദിവസമെങ്കിലും ജീവിക്ക്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ഒത്തിരി ആഗ്രഹിക്ക്യുമായിരുന്നു.

ഇന്നത്തെ നമ്മുടെ നാടിന്റെ സ്ഥ്തി എല്ലാം മാറി പോയി മാവേലി.

“ഇന്ന് നാട് വാഴുന്നത് ജനസേവനം എന്ന പേരിൽ നാണംക്കെട്ട രാഷ്ട്രീയം കളിക്ക്യുന്ന രാഷ്ട്രീയക്കാർ ആണ്.
മനുഷ്യരെല്ലാം മ്രുഗങ്ങളെ പോലെയും
ആമോദങ്ങളെല്ലാം ഇന്ന് അഭിനയങ്ങൾ ആയി മാറിയിരിക്ക്യുന്നു
ആപത്തുകൾ ഒരു നിഴൽ പൊലെ കൂടെയും
കള്ളവും ചതിയും പൊളിവചനങ്ങളും മാത്രമായി മാറിപോയി ലോകം”


നമ്മുടെ നാട് നന്മയിൽ നിന്നും തിന്മയിലേക്ക് പോയികൊണ്ടിരിക്ക്യുന്നു. നാടിനെ കട്ട് മുടിക്ക്യാൻ വേണ്ടി മാത്രം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ആണ് മാവേലി ഇന്ന് ഞങ്ങൽക്കുള്ളത്. പുസ്തകതാളുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നിയമ വ്യവസ്ഥകൾ ജനങ്ങളിലെ ഭീതി മായ്ച്ചു കളഞ്ഞിരിക്ക്യുന്നു. ഭീതിയില്ലാത്ത ജനം തെറ്റിൽ നിന്നും തെറ്റിലേക്ക് പാഞ്ഞോടുകയാണ്.

നമ്മളെല്ലാം അഭിമാനം കൊണ്ടിരുന്ന നാനാത്വത്തിൽ ഏകത്വം ഇന്ന് പ്രസംഗ വേദികളിൽ മാത്രം നിറഞ്ഞു നിൽക്കുന്നു. തുടച്ചു നീക്കപ്പെട്ടു എന്നു പറയുന്ന വിവേചനങ്ങൾ എല്ലാം ഇന്ന് കണ്മുൻപിൽ വളരെ വ്യക്തമായി വിളയാടികൊണ്ടിരിക്ക്യുന്നു.

ദൈവം വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ശക്തി ശ്രോതസ്സാണെന്നറിഞ്ഞിട്ടും അംഗീകരിക്ക്യാൻ ഇഷ്ടപ്പെടാത്ത ഒരു സമൂഹമായി മാറിയിരിക്ക്യുന്നു നമ്മുടെ സമൂഹം. ആ സമൂഹത്തിന്റെ ചെയ്തികൾ കാണുംബോൾ മതങ്ങൾ തമ്മിലടിക്ക്യാൻ വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടതാണോ എന്നുവരെ തോന്നിപോകുന്നു. 

“ശ്യാമസുന്ദര കേര കേതാര ഭൂമി” എന്നും “കേര നിരകളാടും ഹരിത ചാരു തീരം” എന്നും “സഹ്യസാനു ശ്രുതി ചേർത്തു വച മണിവീണയാണെന്റെ കേരളം” എന്നുമൊക്കെ അഹങ്കാരത്തോടെ പാടിയിരുന്ന നമ്മൾ ഇന്ന് അത് പാടുംബോൾ ഒരല്പം ഒന്നു ആലോചിക്ക്യേണ്ടിയിരിക്ക്യുന്നു. അനധിക്രുതമായ കടന്നുകയറ്റങ്ങളും അതുപോലെ തന്നെ “അതിവേഗം ബഹുദൂരം” ചിന്താഗതിയിൽ മുഴുകിയിരിക്ക്യുന്ന ആധുനിക സമൂഹവും നമ്മുടെ തനതായ പ്രക്രുതിയെ നമ്മളിൽ നിന്നും അകറ്റികൊണ്ടിരിക്ക്യുന്നു.
                                                           
പറ നിറയെ പൊന്നളക്കും പൌർണ്ണമി രാവുകൾ എല്ലാം നമുക്ക് നഷ്ടപെട്ടിരിക്ക്യുന്നു മാവേലി. ഇന്ന് അതെല്ലാം അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റിയെഴുതപ്പെട്ടിരിക്ക്യുന്നു. കുളിച്ച് തൊഴുവാൻ തുംബപൂ കാവുകളില്ല, മുക്കുറ്റി ചെടികളില്ല. ഊഞ്ഞാൽ കെട്ടാൻ മരങ്ങൾക്ക് പകരം ഇന്ന് കോൺക്രീറ്റ് ബീമുകൾ ആണ്. വർഷത്തിൽ പത്ത് ദിവസം പൂക്കളമിടാൻ ഇന്ന് ഞങ്ങൾക്ക് അന്ന്യ സംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ വരുന്നതും കാത്തിരിക്ക്യണം.

ഇതാണ് നമ്മുടെ ഇന്നത്തെ കേരളം. ഞാനുൾപ്പടെയുള്ള സമൂഹം ഇതിനുത്തരവാദികളാണെന്നറിഞ്ഞിട്ടും ആവശ്യകതകളുടെ നിസ്സഹായകതയിൽ കാലം കടന്ന് പോയികൊണ്ടിരിക്ക്യുന്നു.

നഷ്ടങ്ങളുടെ വേദനയിലും ദേവന്മാർ പോലും അസൂയപ്പെട്ടിരുന്ന അങ്ങയുടെ ഭരണകാലത്തേയും സേവന മനോഭാവത്തേയും ആദരിച്ചും കൊണ്ട് എല്ലാ വർഷവും ഞങ്ങൾ പോന്നിൻ ചിങ്ങമാസത്തിൽ ഞങ്ങൾ ഓണം കൊണ്ടാടുന്നു.

ദൈവത്തിന്റെ സ്വന്തം നാടായ ഈ പുണ്യഭൂമിയെ കാത്തുരക്ഷിക്ക്യുന്നതിന് അങ്ങ് ഒരിക്ക്യൽ കൂടി പിറവിയെടുക്കണം എന്ന ആത്മാർത്തമായ പ്രാർത്ഥനയോടെ നിർത്തുന്നു.


എന്ന്,

അഞ്ജലി പ്രജിത്ത്.
 w/o പ്രജിത്ത് വിശ്വംഭരൻ.
കോനിക്കര (പി.ഒ)
Near നേതാജി വായനശാല
ത്രിശ്ശൂർ ജില്ല
കേരളം