തൃശ്ശൂർ എന്ന ഒരു കൊച്ച് ജില്ല. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു ഈ മഹാനഗരം. ഞാൻ ജനിച്ചതിന് ശേഷം ഇത് സംസകാരിക നഗരം എന്നും അറിയപ്പെടുന്നുണ്ട് (അത് എൻ്റെ കുറ്റം അല്ലാ ട്ടോ). സുന്ദരികൾക്ക് അവിടെ ഒരു ക്ഷാമവുമില്ല. സുന്ദരൻ ആയി ഞാൻ മാത്രമേ ഉള്ളൂ……
അതിന്റെ അഹങ്കാരം ഒന്നും എനിക്കില്ല ട്ടോ....
അന്ന് സെപ്റ്റംബർ 1,
വീട്ടിൽ ഏട്ടന്റെ കല്യാണത്തിനുള്ള ഒരുക്കങ്ങൾ പൊടിപൊടിക്കുന്നു.
അമ്മ മുറ്റമടിക്കുന്നു അനുജൻ വീട് മോടി പിടിപ്പിക്കുന്നു അച്ഛൻ എല്ലാത്തിനും ചുക്കാൻ പിടിക്കുന്നു അങ്ങിനെ പോകുന്നു ഒരുക്കങ്ങൾ. വീട്ടിൽ ഒരു ദേവി കയറിവരാൻ പോകുന്ന സന്തോഷത്തിലും തയ്യാറെടുപ്പിലും ആണ് എല്ലാവരും.ഞാൻ മാത്രം എന്തോ നഷ്ടപെട്ട ആരെയോ പോലെ ഇരിക്കുന്നു (കാരണം 2 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം ആകെ എനിക്ക് കിട്ടിയിരിക്ക്യുന്ന അവധിക്കാലം വെറും 15 ദിവസം ആണ്).
എന്റെ മനസ് എപ്പോളും എളൂപ്പം മനസിലാക്കാറുള്ളത് എന്നും അമ്മ തന്നെയാണ്.അവധിക്കാലം കുറഞ്ഞതോർത്ത് വിഷമിച്ചിരിക്കുന്ന എന്നെ നോക്കി അമ്മ അച്ചനോട് : ഇനി ജിത്ത് മോന് ഒരു പെണ്ണിനെ കണ്ട്പിടിക്കണം.
“മോനേ...മനസിൽ ഒരു ലഡു പൊട്ടി”
ആ ഒരൊറ്റ വാചകം മനസിലെ മുഴുവൻ സങ്കടങ്ങളും മായ്ച്ചുകളഞ്ഞു. പിന്നെ അമ്മയുടെ വാലും തൂങ്ങി ആയി എന്റെ നടപ്പും ഇരിപ്പും എല്ലാം.
അപ്പോളതാ ചെട്ടന്റെ വക ഒരു dialogue . രേഷ്മ എന്ന പെൺകുട്ടിയുടെ അമ്മ വിളിച്ചിരുന്നു. സെപ്റ്റംബർ 5 ന് അവൾ വീട്ടിൽ ഉണ്ടാകും, അന്ന് ഇവനോട് പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
“മോനേ...മനസിൽ വീണ്ടും ഒരു ലഡു പൊട്ടി”
അപ്പോൾ അമ്മ : അതെങ്ങനെ പറ്റും. സെപ്റ്റംബർ 4 ന് ആണ് ഏട്ടന്റെ കല്യാണം. കല്യാണത്തിന്റെ അടുത്ത ദിവസം തന്നെ പെണ്ണ്കാണാൻ പോകാൻ ബുദ്ധിമുട്ടാകും. നീ അവരെ വിളിച്ച് വേറെ ഒരു ദിവസം പറയാൻ പറ.
“അമ്മയെ ഒറ്റ ഇടി വച്ച് കൊടുത്തു ഞാൻ”
അപ്പോൾ ഏട്ടൻ : നല്ല ഭംഗി ഉള്ള കുട്ടി ആണ് അമ്മെ. ( അപ്പോൾ തന്നെ നൂറേനൂറ് സ്പീടിൽ ഞാൻ കണ്ണാടിയുടെ മുന്നിലേക്കോടി. ശരിക്കൊന്ന് സൂക്ഷിച്ച് നൊക്കിയതിന് ശേഷം അതേ സ്പീടിൽ തിരിച്ച് വന്ന് പഴയ സ്ഥാനത്ത് തന്നെ നിന്നു. എന്താടാ എനിക്ക് ഭംഗിക്ക് ഒരു കുറവ് എന്ന മട്ടിൽ ഞാൻ അവനെ തുറിച്ച് നോക്കി കോണ്ട് നിന്നു). കുട്ടി B ed ന് പടിക്കുന്നു. ഒരു വർഷം കൂടി കഴിഞ്ഞാൽ എവിടെയെങ്കിലും ടീച്ചർ ആയി ജോലി കിട്ടും. ഒന്നുമില്ലെങ്കിലും ഇവന്റെ പിള്ളേരെ tution ന് വിടണ്ടല്ലോ. അവൾ പടിപ്പിച്ചോളും. ( ഞാൻ പടിപ്പിച്ചാൽ എന്താടാ മോശം എന്നും ചിന്തിച്ചുംകോണ്ട് ഞാൻ അവനെ ഒന്നൂടെ തുറിച്ച് നോക്കി. പാവം അവന് കാര്യം മനസിലായില്ല... മനസിലാകാതിരുന്നത് എന്റെ ഭാഗ്യം.)
ഇവന് ആകെ 15 ദിവസം അല്ലേ അവധി ഉള്ളൂ, അതിൽ 5 ദിവസം ഇപ്പോൾ തന്നെ കഴിഞ്ഞു. പിന്നെ സെപ്റ്റംബർ 5 കഴിഞ്ഞാൽ ആ കുട്ടിയും വീട്ടിൽ ഉണ്ടാകില്ല. എന്തായാലും അന്ന് തന്നെ ചെല്ലാം എന്ന് വാക്ക് കോടുക്കാം എന്ന് പറഞ്ഞ് ചേട്ടൻ രേഷ്മയുടെ അമ്മയെ വിളിച്ച് സെപ്റ്റംബർ 5 ന് തന്നെ പെണ്ണ്കാണാൻ ചെല്ലാം എന്ന് വാക്ക് കൊടുത്തു.
അങ്ങനെ സെപ്റ്റംബർ 4 വന്നെത്തി. അന്നാണ് ഏട്ടന്റെ കല്യാണം. 27 വയസ്സിനുള്ളിൽ ഒരുപാട് കല്യാണങ്ങൾ ഞാൻ കൂടിയിട്ടുണ്ട്.ഒരു ഭക്ഷണപ്രിയൻ ആയിരുന്ന ഞാൻ ഭക്ഷണപുരയും സദ്യവട്ടങ്ങൾ ഒരുക്കുന്ന സ്ഥലവുമല്ലാതെ വേറൊന്നും കണ്ടിട്ടില്ല ഇന്നേവരെ. അതുകോണ്ട് ചേട്ടന്റെ കല്യാണം എന്തായാലും കണ്ട് പഠിക്കണം.
അതുകൊണ്ട് എന്തൊക്കെയാണ് ചെയ്യുന്നത് എന്നറിയാൻ അതിരാവിലെ മുതൽ ചേട്ടന്റെ വാലും തൂങ്ങി നടപ്പാണ് ഞാൻ. അതിനിടയിൽ അമ്മയുടെ വക ഒരു വിളി. ജിത്ത് മോനേ വന്ന് ചായ കുടിച്ചേ വേഗം. എന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു. ഞാൻ ചേട്ടന്റെ കൂടെ ഇരുന്നോളാം. കേട്ടുനിന്ന ബന്ധുക്കൾ സഹോദരസ്നേഹത്തെ കുറിച്ച് വാഴ്ത്തിപാടുന്നത് പതിയെ എനിക്ക് കേൾക്കാമായിരുന്നു. എന്ത് ഭൂകംബം വന്നാലും ഇന്നു ഞാൻ ഇവന്റെ പിറകിൽ നിന്നും മാറില്ല എന്ന മട്ടിൽ ഞാനും.
അങ്ങനെ ഞങ്ങൾ എല്ലാവരും അംബലത്തിൽ എത്തി (താലികെട്ട് അംബലത്തിൽ ആണ്). അവിടെ ആണെങ്കിൽ അന്ന് 3 കല്യാണം ഉണ്ട്. ഏട്ടൻ അവസാനം ആണ് താലി കെട്ടുന്നത് എങ്കിൽ ബാക്കി 2 കല്യാണം കൂടി കാണാം എന്ന സന്തോഷത്തിൽ ആണ് എന്റെ നിൽപ്പ്.
പക്ഷേ ഏട്ടന് 2nd chance കിട്ടി. ഞാൻ ചേട്ടന്റെ മുഖഭാവത്തിലും ചേഷ്ടകളിലും മാത്രം ആണ് concentrate ചെയ്യുന്നത്. എല്ലാവരെയും നോക്കി ഒരു കുഞ്ഞ് നാണത്തോടെ പുഞ്ചിരിച്ചും കൊണ്ട് നിൽപ്പാണ് അവൻ. കണ്ടപ്പോൾ സങ്കടം തോന്നി എനിക്ക് (കാരണം എവിടെ നോക്കിയാലും ആളുകൾ അവനെ തന്നെ ആണ് നോക്കുന്നത്.കാരണം അവനാണ് അന്നത്തെ നടൻ)
അങ്ങനെ ആ ശുഭമുഹൂർത്തമെത്തി. തിരുമേനിക്കൊപ്പം മന്ത്രങ്ങൾ ഏറ്റ്ചോല്ലികൊണ്ട് അവർ വിവാഹിതരായി. മഞ്ഞ ചരടിനുള്ളിൽ ആ മംഗല്യവും അങ്ങനെ പൊന്നിൻ ചിറകണിഞ്ഞു.
അടുത്ത ദ്രുശ്യം തികച്ചും ചിന്തിപ്പിക്കുന്നതും സന്തോഷാശ്രുക്കളാൽ സങ്കടപ്പെടുത്തുന്നതുമായിരുന്നു.
വധുവിന്റെ അച്ചൻ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി വധുവിനെ വരന് കൈപിടിച്ചേൽപ്പിക്കുന്ന ദൃശ്യം. തികഞ്ഞ പ്രാർത്തനയുടേയും വേദനയുടെയും പകർപ്പ് ആ ആച്ഛൻ്റെ മുഖത്ത് വളരെ സ്പഷ്ടമായി കാണാമായിരുന്നു. ഇത്രനാളും തന്റെതെന്ന് മാത്രം വിശ്വസിച്ചിരുന്ന മകൾക്ക് ഇന്ന് മറ്റൊരു അവകാശി കൂടി വന്നിരിക്കുന്നു. 24 വർഷം ഒരു നിധി പോലെ കൊണ്ടുനടന്നിരുന്ന മകൾക്ക് ഇപ്പോൾ തന്നേക്കാൾ കൂടുതൽ അവകാശം ഈ പുതിയ അവകാശിക്കാണ്. ഇത് പ്രക്രുതി നിയമമാണ്. ഊർജ്ജസ്വലമായ ഒരു പുത്തൻ തലമുറയുടെ ഉല്പത്തിക്ക് ഇത് അനുസരിച്ചേ പറ്റൂ. പ്രകൃതിയിലെ ഒരു ശ്രേഷ്ട ശിഷ്യനെപോലെ ആ അച്ഛനും ഈ പ്രകൃതി നിയമത്തെ വരവേൽക്കുന്നുണ്ടായിരുന്നു.
വധുവരന്മാർക്ക് നടുവിൽ പ്രാർത്ഥനയോടെ നിൽക്കുന്ന ആ അച്ഛനെ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകളും നനഞ്ഞുപോയി.
അങ്ങനെ സമയം 6:30 നോട് അടുക്കുന്നു. ഇരുട്ടിന്റെ സുഗന്ദം പകലിന്റെ വിരിമാറിൽ ചാർത്താൻ തുടങ്ങിയിരിക്കുന്നു. Reception ഉം കഴിഞ്ഞ് വധുവരന്മാർ ഞങ്ങളോട് യാത്ര പറഞ്ഞ് വധൂഗ്രുഹത്തിലെക്ക് പോകാൻ ഒരുങ്ങുകയാണ്. ഞാനും ഓടിചെന്ന് ഒരു ഷേയ്ക്ക് ഹാന്റ് കൊടുത്തു അവന്. നാളത്തെ കാര്യം മറക്കണ്ട എന്ന കാര്യം ഓർമ്മിപ്പിക്കാൻ ഞാൻ മറന്നില്ല (ഞാൻ ആരാ മോൻ, ഈ എന്നെകോണ്ട് തോറ്റു ഞാൻ).
ഇനിയാണ് നമ്മൾ വിഷയത്തിലെക്ക് കടക്കാൻ പോകുന്നത്. അതിന് മുൻപ് ഒരു കുഞ്ഞ് ഇടവേള.
(തുടരും...........)

chettan pennu kanan poyo eppo
ReplyDeleteangane oru sambavam undaayi mone....that happened on the great 15 sept 2011.
ReplyDeletebaaki vegam poratte
ReplyDeleteവേഗം അടുത്ത ലക്കം പോരട്ടെ....എന്നിട്ട് വേണം നിനക്ക് എത്ര മാത്രം അബദ്ധം പറ്റിയെന്നു മനസിലാക്കാന്.
ReplyDelete