Thursday, 13 October 2011

“ആദ്യ ജോലിയിലേക്കുള്ള കാൽ വെപ്പും ഒത്തിരി ഒർമ്മകളും” PART-1



ഡിപ്ലോമ എന്ന മഹാസാഗരം നീന്തികടന്നതിന്റെ ആനന്ദനിർവ്വുർതിയിൽ ചാഞ്ചാടി നടക്കുന്ന കാലം.(സത്യം പറഞ്ഞാൽ ശ്വാസം മുട്ടി മുങ്ങി താന്ന് ഒരു കണക്കിനു കര പറ്റിയതാണ്). ആദ്യമായി വീട്ടുകാർക്കെല്ലാം എന്റെ നാമദേയത്തിൽ ലഡു വാങ്ങി കൊടുക്കാൻ കിട്ടിയ ഒരവസരം.ഈ അവസരം പാഴാക്കിയാ‍ൽ ഇനി ജന്മത്ത് ലഡു വാങ്ങി കൊടുക്കാൻ പറ്റില്ല. അതു കൊണ്ട് തന്നെ അച്ഛൻ, അമ്മ, അമ്മൂമ്മ, അമ്മാവൻ എന്നിവരുടെ കയ്യിൽ നിന്നെല്ലാം പണം സംഭരിച്ച് അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയ പണത്തിന് മാത്രം ലഡു വാങ്ങി കൊടുത്തു. (ബാക്കി ഉള്ളത് ഞാനും കൂട്ടുകാരും ചേർന്ന് അടിചു പൊളിച്ചു). മാർക്ക് അറിഞ്ഞപ്പോൾ വീട്ടുക്കാരെല്ലം ഒന്നു ഞെട്ടിപോയി.പന്തും കളിച്ച് ക്ലാസ്സിലും കയറാതെ മെഡുക്ക്യൽ സർട്ടിഫിക്കറ്റ് കാണിച്ച് പരീക്ഷ എഴുതിയ ഇവൻ ടിസ്റ്റിങ്ങ്ഷനടുത്ത് മാർക്കോടെ പാസായിരിക്ക്യുന്നു (സത്യം പറഞ്ഞാൽ ഞാനും ഞെട്ടിപോയി.)



അന്നാലും ഈ മാർക്ക് ഞാൻ പ്രതീക്ഷിചിരുന്നു എന്ന മട്ടിൽ ആയി എന്റെ നടപ്പും ഇരിപ്പും ഭാവവും എല്ലാം…….



RESULT വന്നതിന്റെ ചൂട് കെട്ടടങ്ങിയപ്പോൾ.. ഇനിയെന്ത്…….? വീട്ടുക്കാർക്കിടയിൽ അതൊരു ചോദ്യചിഹ്നമായി കിടക്കാൻ തുടങ്ങി. പക്ഷെ ഞാൻ എന്റെ ദിനചര്യകളിൽ പരിപൂർണ്ണ ശക്തനായി തുടർന്നു കൊണ്ടിരുന്നു (പന്തുകളിയും നീന്തലും വായ്നോട്ടവും യാതൊരു മുടക്കവും വരുത്താതെയുള്ള ഫുഡിങ്ങും, അങ്ങിനെ അങ്ങിനെ ഞാൻ എന്റെ ജോലികളിൽ വളരെ busy ആയിരുന്നു.അങ്ങനെ അമ്മവീട്ടിലെ സുഖകരമായ ജീവിതം.






അച്ഛന് ഒരിക്ക്യലും പിടികൊടുക്കാത്ത എന്നെ അച്ഛൻ ഒരിക്ക്യൽ വീട്ടിൽ വിളിപ്പിച്ചു.അങ്ങനെ ഗ്രൌണ്ടിനോടും പുഴയോടും യാത്ര പറഞ്ഞ് ഞാൻ എന്റെ വീട്ടിലെക്ക് യാത്രയാകാൻ തുടങ്ങി (വായ്നോട്ടവും ഭക്ഷണവും എവിടെയായിരുന്നാലും ഞാൻ ഒരു മുടക്കവും വരുത്താറുണ്ടായിരുന്നുല്ല, അതുകൊണ്ട് തന്നെ അവരുടെ മുന്നിൽ ഒരു വിടപറയലിന്റെ ആവശ്യകത ഉണ്ടായിരുന്നില്ല). മനസില്ലാ മനസോടെ യാത്ര പറഞ്ഞു തിരിഞ്ഞതും, അതാ ഗ്രൌണ്ടിന്റെ നൊംബരങ്ങൾ ഒരു പാട്ടിലൂ‍ടെ ഒഴുകി വരുന്നത് പോലെ തോന്നി എനിക്ക്.

“ മംഗളം നേരുന്നു ഞാൻ…………

  മനസ്വിനി…….മംഗളം നേരുന്നു ഞാൻ…….  

  അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ,

  പിരിഞ്ഞു പൊയ് നീ എങ്കിലും എന്നും………

  മംഗളം നേരുന്നു ഞാൻ………….”

പിന്നീടുള്ള കുറച്ച് നിമിഷങ്ങൽ ഞങ്ങൾ അറിയാ‍തെ കൊച്ചുമുതലാളിയും കറുത്തമ്മയും ആയി മാറി.





കരഞ്ഞ് കരഞ്ഞ് തളർന്ന് വീട്ടിൽ എത്തിയ ഞാൻ അമ്മ ഉണ്ടാക്കി വച്ചിരിക്ക്യുന്ന പലഹാരങ്ങൽ കണ്ടപ്പോൾ  ഗ്രൌണ്ടിനെയെല്ലാം മറന്നു.അങ്ങനെ അതാ ഒരു രണ്ടാം ജന്മം പോലെ,  ഞാൻ എന്ന സംഭവത്തെ ലൊകത്തിന് സംഭാവന ചെയ്യാൻ ഭാഗ്യം ലഭിച്ച കൊനിക്കര എന്ന സുന്ദരഗ്രാമത്തിൽ വീണ്ടും ഒരു കാൽവെപ്പ്. ഞാനും വീട്ടുക്കാരും വിശേഷങ്ങൽ പങ്കുവെയ്ക്ക്യാൻ തുടങ്ങി.വിശേഷങ്ങൽക്കിടയിൽ, ത്രുശ്ശുർ പൂരത്തിന് ഓലപടക്കങ്ങൾക്കിടയിൽ പൊട്ടുന്ന ഗുണ്ട്പോലെ അതാ അച്ഛന്റെ ഒരു ചോദ്യം. “  മാഷേ,  ഇനി എന്താ പരിപാടി..? ”. ആ ചോദ്യം വേറെ ആരൊടുമല്ല, എന്നോട് തന്നെയാണെന്നെനിക്ക്യു മനസ്സിലായി.അപ്പോൾ അതാ വരുന്നു പിന്നലെ ഒന്നു കൂടി. “ B-TECH ന് ഒരു application കൊടുത്തിടാമായിരുന്നില്ലെ……” ദൈവമേ……മുജന്മത്തിലെ ശത്രു ആണ് ഈ ജന്മത്തിൽ മകനായി പിറക്കുക എന്ന ഒരു പഴംഞ്ചൊല്ല് ഉണ്ട്. ഇതേതൊ വലിയ ശത്രു തന്നെ. എന്നെ ടിപ്ലോമ വരെ ശിക്ഷിച്ചതൊന്നും പോരാ.. ഇനി വിട്ടുകൊടുത്തുകൂടാഇതിൽ നിന്നും രക്ഷപെടാൻ എന്തെങ്കിലും ഒരു വഴി കണ്ടെത്തിയേ പറ്റൂ.



അങ്ങനെ ഞാൻ മുടിഞ്ഞ ആലോചന തുടങ്ങി. ഒരു എത്തും പിടിയും കിട്ടുന്നില്ല. എന്തെങ്കിലും പോംവഴി കണ്ടുപിടിച്ചേ പറ്റൂ. അല്ലേൽ എന്നെ B-TECH ന് വിടും. വെറുതെ എന്റെ 3 വർഷം വേസ്റ്റ് ആകും.സിനിമയിൽ കാണുന്നതു പോലെ ഒരു സിഗററ്റൊക്കെ വലിച്ച് ആലോചനയിൽ മുഴുകിയാലോ എന്ന ഒരു ചിന്ത ഉണ്ടാകാതിരുന്നില്ല. വഴിയോരത്ത്  ഒറ്റക്ക് കിടക്കാൻ പേടിയുള്ളത് കൊണ്ട് ഞാൻ ആ ആലൊചന വേണ്ടാന്നു വച്ചു (ഒരു ദു:ശീലവുമ്മില്ലാത്ത എന്റെ കുടുംബത്തിൽ ഞാൻ ഇങ്ങനെ എന്തെങ്കിലും ചെയ്താൽ അന്നു പുറത്താ ഞാൻ വീട്ടിൽ നിന്നും).

അങ്ങനെ ഊണിലും ഉറക്കത്തിലും ഒരേ ഒരു ചിന്ത. ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ ഞാൻ ടിപ്ലോമക്ക് 1ST RANK വാങ്ങിയേനെ എന്ന് വരെ തോന്നിപോയി എനിക്ക്.



ഏത് നാട്ടിൽ ചെന്നാലും ഞാൻ കുറേ കൂതറകളെ കൂട്ടുക്കാർ എന്ന സ്ഥാനം കൊടുത്ത് കൂടെ കൂട്ടുമായിരുന്നു. ഇവിടേയും ഉണ്ട് നല്ല ഒന്നാന്തരം കൂതറകൾ എനിക്ക് കൂട്ടായിട്ട്.



അവന്മാരോട് ഒരു idea പറഞ്ഞ് തരാൻ പറഞ്ഞാലോ? ഈ വക കാര്യങ്ങൾക്ക് അവന്മാർ കഴിഞ്ഞിട്ടേ വേറെ ആളുകൾ ഉള്ളൂ. അവന്മാരെ വിളിക്ക്യാൻ ഫോണിൽ കൈ വച്ചതും, ഷോക്ക് അടിചത് പോലെ ഞാൻ കൈ വലിച്ചുമാറ്റി. കൂട്ടുക്കാർ ആണെങ്കിലും കൂതറകൾ പാരവെപ്പിന്റെ ഉസ്താത്കൾ ആണ്. അവന്മാരോട്  പറഞ്ഞാൽ പിറ്റേ ദിവസം തന്നെ അത് അമ്മ അറിയും. വെറുതെ വേണ്ട വെളുക്കാൻ തേച്ചത് പാണ്ടാവും. സ്വയം ചിന്തിച്ച് എന്തെങ്കിലും കണ്ടുപിടിക്ക്യുന്നതാണ് നല്ലത്. അവസാനം അതാ നീലകുറിഞ്ഞി (വർഷത്തിൽ ഒരിക്കൽ മാത്രം വിരിയുന്ന പൂവ്) പൂത്തപോലെ ഒരു idea എന്നിൽ ഉരുൾപൊട്ടി.



" ജോലിയോടു കൂടിയുള്ള പഠനം ". ആദ്യം ഒരു ജോലി തേടിയിട്ട് correspondence ആയി engineering ചെയ്യാം എന്ന് ചുമ്മാ തട്ടിവിട്ട് അച്ഛനെയും അമ്മയേയും പറ്റിക്ക്യാം. ഹി..ഹി...ഹി. ഈ idea വച്ച് ഞാൻ ഒരു കലക്ക് കലക്കും.

ശോ…….എന്നെ സമ്മതിക്ക്യണം..എന്നെ മാത്രം.


( തുടരും…………..)

2 comments:

  1. നീ ഇത്ര മാത്രം ചിന്തിക്കുന്നവനാണെന്ന് ഞാന്‍ അറിയാന്‍ വൈകിപോയി....എന്തായാലും നിന്നെ കുറിച്ച് തുറന്നെഴുതുന്നുണ്ടല്ലോ. അത് മതി....ആശംസകള്‍..

    ReplyDelete
  2. 888 casino no deposit bonus codes for July 2020
    The casino games will 경상북도 출장안마 be exclusive to 영천 출장마사지 the US. As far as games go, you can play for free 진주 출장샵 in 여주 출장샵 no deposit 천안 출장안마 mode and no deposit required.

    ReplyDelete